News

വ്യവസായസ്ഥാപനങ്ങൾ തുറക്കുമ്പോൾ ജാഗ്രതവേണം

കോഴിക്കോട്: ഒന്നരമാസത്തോളം അടച്ചിട്ട വ്യവസായ സ്ഥാപനങ്ങൾ വീണ്ടും തുറക്കുമ്പോൾ അവിടെ സൂക്ഷിച്ച രാസവസ്തുക്കൾക്ക് പല മാറ്റങ്ങളും വന്നിട്ടുണ്ടാവാം.

വയറിങ് സംവിധാനത്തിന് കേടുപറ്റാനും ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക്‌ തകരാറുണ്ടാവാനുമൊക്കെ സാധ്യതയുണ്ട്. അതുകൊണ്ട് തുറന്നുപ്രവർത്തിക്കുന്നതിന് മുൻപെ എല്ലാസംവിധാനങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തണമെന്ന് അഗ്നിശമനസേനാ റീജണൽ ഓഫീസർ അബ്ദുൽറഷീദ് പറയുന്നു.

സൂക്ഷിച്ചിരിക്കുന്ന രാസവസ്തുക്കൾ ചൂടിലും തണുപ്പിലുമൊക്കെ എന്തൊക്കെ മാറ്റങ്ങൾവരും എന്നതിനെക്കുറിച്ചുള്ള മെറ്റീരിയൽ സേഫ്റ്റി ഡാറ്റാ ഷീറ്റ് എല്ലാ സ്ഥാപനങ്ങളിലുമുണ്ടാവും. അത് കൃത്യമായി പരിശോധിക്കണം. പാചകവാതകസിലിൻഡർ ഉണ്ടെങ്കിൽ അതിന് ചോർച്ചയില്ലെന്ന് ഉറപ്പാക്കണം. എന്തെങ്കിലും തകരാറു കാരണം ചിലപ്പോൾ ഇലക്‌ട്രോണിക്ക് ഉപകരണങ്ങൾ കേടാവാൻ സാധ്യതയുണ്ട്. ഇടിമിന്നൽ കാരണം വയറിങ്ങിന് തകരാർവന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായേക്കാം. ചെരിപ്പ് നിർമാണ ഫാക്ടറികളിലൊക്കെ ആണെങ്കിൽ ചിലപ്പോൾ ചെരിപ്പ് ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശയും മറ്റ് രാസവസ്തുക്കളുമൊക്കെ പൊട്ടി ഒഴുകികിടക്കാൻ സാധ്യതയുണ്ട്. ഇതെല്ലാം തീപ്പിടിത്തത്തിന് ഇടയാക്കും. അതേപോലെ വൈദ്യുതി സർക്യൂട്ടിനുള്ള ബ്രേക്കറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.

അമോണിയം, ക്ളോറിൻ പോലുള്ളവ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലും കൂടുതൽ ശ്രദ്ധവേണം. കൊച്ചിയിലേതുപോലെ വലിയ സ്ഥാപനങ്ങൾ കോഴിക്കോട്ടില്ല. അതുകൊണ്ട് വലിയരീതിയിലുള്ള വാതകച്ചോർച്ചയ്ക്ക് സാധ്യതയില്ലെങ്കിലും ചെറിയ അപകടങ്ങൾ ഉണ്ടായേക്കാം. തീപ്പിടിത്തത്തിനാണ് കൂടുതൽ സാധ്യതയെന്നാണ് അഗനിരക്ഷാസേനാ വിദഗ്ധർ പറയുന്നു

error: Content is protected !!